Saturday, November 28, 2009

ജാലകം അഗ്രിഗേറ്റർ-കൂടുതൽ ഫീച്ചറുകളുമായി

മലയാളം അഗ്രിഗേറ്ററുകളുടെ ചരിത്രത്തിൽ ഒരു പുതിയ വഴിത്താര തെളീച്ച് കൊണ്ടാണ് ജാലകം അഗ്രിഗേറ്റർ മലയാളം ബ്ലോഗുലകത്തിലേക്ക് കടന്ന് വരുന്നത്. ഈ വർഷം ആഗസ്റ്റ് 31 ന് പുറത്തിറങ്ങിയ ജാലകം അഗ്രിഗേറ്ററിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബ്ലോഗ് വായനക്കാരുടെ ഇടയിൽ സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു നേട്ടമായി ഞങ്ങൾ കണക്ക് കൂട്ടൂന്നു. ജാലകം അഗ്രിഗേറ്റർ പുറത്തിറങ്ങിയിട്ട് മൂന്ന് മാസം തികയുന്ന ഈ അവസരത്തിൽ അഗ്രിഗേറ്ററിന്റെ ഭാഗമായിട്ട് ഒരു റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ കൂടി തുടങ്ങുകയാണ്. വായനാലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും അതു വഴി മികച്ച ബ്ലോഗ് പോസ്റ്റുകൾ വായനക്കാരിൽ എത്തിക്കുക എന്നതുമാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ കൊണ്ട് സൈബർ ജാലകം ടീം ഉദ്ദേശിക്കുന്നത്. ജാലകം അഗ്രിഗേറ്ററിനോടൊപ്പം തന്നെ വലതു ഭാഗത്തായിട്ടാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്ററും തയ്യാറാക്കിയിരിക്കുന്നത്.

ജാലകം റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിനെക്കുറിച്ച്.

അഗ്രിഗേറ്ററിന്റെ രജിസ്ട്രേഷൻ വിഭാഗത്തിൽ ആഡ് ചെയ്യുന്ന ഷെയറിംഗ് ലിസ്റ്റുകളിൽ നിന്നും അവയുടെ ഫീഡുകൾ പരിശോധിച്ചാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ ക്രിയേറ്റ് ചെയ്യുന്നത്, ഉദാഹരണത്തിനു പത്ത് പേർ അഗ്രിയിൽ അവരവരുടെ റീഡർ ലിസ്റ്റുകൾ ചേർത്ത് കഴിഞ്ഞാൽ അവയുടെ ഫീഡ് പരിശോധിച്ച് ഒരേ പോസ്റ്റ് ഒന്നിൽ കൂടുതൽ ആളുകൾ ഷെയർ ചെയ്തിട്ടുണ്ടങ്കിൽ ഷെയർ ചെയ്തിരിക്കുന്നവരുടെ എണ്ണമനുസരിച്ച് ആ പോസ്റ്റ് അഗ്രിയുടെ ഏറ്റവും മുകളിലായി വരും, ആരൊക്കെയാണ് പ്രസ്തുത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതെന്നും അറിയാൻ സാധിക്കുന്ന വിധമാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ജാലകം അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകൾക്കും റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകൾക്കും നേരെയായി ഒരു ഗ്രേഡിംഗ് (വോട്ടിങ്ങ്) ഓപ്ഷൻ കൂടി നൽകിയിട്ടുണ്ട്. ഓരോ പോസ്റ്റിന്റേയും വലതുവശത്തായി കാണുന്ന എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ വോട്ടുരേഖപ്പെടുത്തുവാനും വീണ്ടും ക്ലിക്ക് ചെയ്താൽ ചെയ്ത വോട്ട് റദ്ദാക്കുവാനും സാധിക്കും. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഐക്കൺ ആയി മാറുകയും റദ്ദാക്കി കഴിഞ്ഞാൽ ആയി മാറുകയും ചെയ്യും.( ജിമെയിൽ അക്കൌണ്ടുള്ളവർക്ക് അഗ്രിഗേറ്ററിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ഓരോ പോസ്റ്റുകൾക്കും ഗ്രേഡ് നൽകാൻ സാധിക്കുന്ന വിധമാണ് ജാലകം അഗ്രിഗേറ്റർ ക്രമീകരിച്ചിരിക്കുന്നത്). ഒരു ജിമെയിൽ അക്കൌണ്ടിൽ ഒരു പോസ്റ്റിനു ഒരു വോട്ട് മാത്രമെ ഒരാൾക്ക് അനുവദിച്ചീട്ടുള്ളൂ, ഓരൊ പോസ്റ്റിനും നേരെയായി എത്ര വോട്ടുകളാണ് ഒരു പോസ്റ്റിനു ലഭിച്ചിട്ടുള്ളത് എന്നറിയാൻ ഇതുവഴി സാധിക്കും. അഗ്രിഗേറ്ററിൽ ലോഗിൻ ചെയ്യാതെ തന്നെ ഇവ കാണാൻ സാധിക്കും. എന്നാൽ അഗ്രിഗേറ്ററിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ആ യൂസർ ഇതുവരെ ഷെയർ ചെയ്തിട്ടുള്ള പോസ്റ്റുകൾ, വോട്ട് ചെയ്ത പോസ്റ്റുകൾ എന്നിവ യൂസറുടെ പ്രൊഫൈൽ പേജിൽ കാണുന്ന വിധമാണ് ഡിസൈൻ. ആരൊക്കെയാണ് പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നതെന്ന് ഷെയറിംഗ് അഗ്രിയിലെ യുസർ ഐക്കണിൽ മൌസ് ഓവർ ചെയ്യുമ്പോൾ തന്നെ കാണാനും മാത്രമല്ല ആ യൂസറുടെ മുഴുവൻ വായനാലിസ്റ്റിലെക്കും അവയിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ റീഡയറക്റ്റ് ചെയ്ത് മാറുകയും ചെയ്യും.


റീഡറിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തത് കൊണ്ട് മാത്രം മികച്ചതാവണമെന്നില്ല എന്നത് കൂടീ കണക്കിലെടുത്താണ് ഷെയേഡ് ലിസ്റ്റ് അഗ്രിയിലും ഗ്രേഡിംഗ് ഓപ്ഷൻ കൊടുത്തിരിക്കുന്നത്, അത് പോലെ ഷെയർ ചെയ്യാത്തവർക്ക് നല്ല പോസ്റ്റുകൾ എന്ന് തോന്നുന്നുവെങ്കിൽ വോട്ടിംഗ് ഓപ്ഷൻ വഴി ഒരു പോസ്റ്റിന് റേറ്റിംഗ് നൽകാം. വോട്ടീംഗ് ഓപ്ഷന്റെയും ഷെയറിംഗിന്റെയും മാനദണ്ടം “ രണ്ട് യൂസർ വോട്ടൂകൾക്ക് ഒരു ഷെയേഡ് വോട്ട് “ എന്ന കണക്കിനാണ്. തൽക്കാലം ഈ മാനദണ്ടമനുസരിച്ച് പോസ്റ്റുകൾ വേറേ ലിസ്റ്റ് ചെയ്യുന്നില്ല എങ്കിലും വോട്ടിംഗിന്റെ ട്രെന്റ് കണക്കാക്കിയിട്ട്, ഒരു ഷെയറിംഗിനു തുല്യം 2 വോട്ടൂകൾ എന്ന കണക്കിൽ ടോപ്പ് പോസ്റ്റുകൾ മറ്റൊരു പേജിൽ ഓപ്പൺ വരുന്ന രീതിയിൽ പിന്നീട് വരുന്നതായിരിക്കും. ( അതായത് 6 പേർ ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടൂണ്ട്, അത് പോലെ 14 പേർ ഒരു പോസ്റ്റ് വോട്ട് ചെയ്തിട്ടുമുണ്ടങ്കിൽ ടോപ്പിൽ വരിക 14 പേർ ഗ്രേഡ് ചെയ്ത പോസ്റ്റായിരിക്കും (1 share count = 2 user votes). ഇത് പർപ്പസായി ചില പോസ്റ്റുകൾ ഉയർത്തുന്നത് തടയാനായിട്ടാണ്. മിനിമം രണ്ട് പേരെങ്കിലും ഷെയർ ചെയ്താൽ മാത്രമെ പോസ്റ്റുകൾ ഷെയറിംഗ് അഗ്രിയിൽ കാണിക്കു, ചില ബ്ലോഗർമാർ അവരവരുടെ പോസ്റ്റുകൾ മാത്രം ഷെയർ ചെയ്യുന്നവരാണ് എന്നത് കൂടീ കണക്കിലെടൂത്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

മറ്റൊരു സൌകര്യം കൂടീ പുതിയ അഗ്രിഗേറ്ററിൽ ഒരുക്കിയിട്ടുണ്ട്. ജിമെയിൽ അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന ഒരാൾക്ക് ജാലകം അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യാൻ സാധിക്കും,

പോസ്റ്റുകളുടെ താഴെയായി കാണുന്ന ബുക്ക് മാർക്ക് ഐക്കണിൽ ക്ലിക്ക് ചെയ്താൽ തങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗുകൾ അവരവരുടെ പ്രൊഫൈൽ പേജിന് കീഴെ ബുക്ക്മാർക്ക് ചെയ്യപ്പെടും.


ഇതിനായി പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്തതിനു ശേഷം പ്രൊഫൈൽ ടാബിന് കീഴെയായി കാണുന്ന ബുക്ക് മാർക്ക് സെക്ഷന്റെ വലതു വശത്തായി കാണുന്ന റിഫ്രഷ് ബട്ടണിൽ ഒരു തവണ അമർത്തിയാൽ മതിയാകും.ഒറ്റ നോട്ടത്തിൽ വായിക്കണമെന്ന് തോന്നുന്ന പോസ്റ്റുകൾ പെട്ടന്ന് ബുക്ക്മാർക്ക് ചെയ്ത് വെയ്ക്കുവാനും സമയം കിട്ടുന്നതിനനുസരിച്ച് വായിക്കാനോ റെഫർ ചെയ്യാനോ ഇതുവഴി കഴിയും. ബുക്ക്മാർക്ക് ചെയ്ത പോസ്റ്റിന്റെ വലതുവശത്തു കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ അതിനെ ബുക്ക്മാർക്കിൽ നിന്ന് നീക്കം ചെയ്യുവാൻ സാധിക്കുന്നതാ‍ണ്.

മൂന്ന് രീതിയിലാണു റീഡർ ലിസ്റ്റിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകൾ അഗ്രിയിൽ കാണിക്കുക, മാസത്തിൽ ഏറ്റവും കൂടുതൽആൾക്കാർ ഷെയർ ചെയ്യുന്നവ, ആഴ്ചയിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നവ, ദിവസത്തിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നവ. ഇതെല്ലാം ടാബ് വൈസ് ആയി സെറ്റ് ചെയ്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന സംവിധാനം മാറ്റി ഒരൊ അരമണിക്കൂറിലുമായിരിക്കും ജാലകം അഗ്രിഗേറ്റർ അപ്ഡെറ്റ് ചെയ്യുന്നത് (പഴയത് പോലെ തന്നെ ബ്ലോഗുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിഡ്ജറ്റ് കോഡുകളിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ അവ അഗ്രിഗേറ്ററിൽ കൂട്ടിച്ചേർക്കപ്പെടും), റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ ഓരൊ ആറ് മണിക്കൂറീലും അപ്ഡേറ്റ് ചെയ്യപ്പെടും. മാത്രമല്ല ഓരൊ ദിവസവും റീഡർ ലിസ്റ്റിൽ വരുന്ന പോസ്റ്റുകൾ മാറിക്കൊണ്ടെയിരിക്കും. (ഉദാഹരണത്തിന് ഒരു ബ്ലോഗ് പോസ്റ്റ് ഇന്നേ ദിവസം പബ്ലിഷ് ചെയ്യുകയും അതേ ദിവസം തന്നെ ഒരു യൂസർ അതിനെ തന്റെ ഷെയേഡ് ലിസ്റ്റിൽ ഉൾക്കൊള്ളിക്കുകയും ചെയ്താൽ ദിവസേനയുള്ള ഷെയേഡ് പോസ്റ്റുകളുടെ ടാബിനു കീഴെ പോസ്റ്റ് പബ്ലീഷ് ചെയ്ത സമയം മുതൽ പിറ്റേ ദിവസം അതേ സമയം വരെ അവിടെ തന്നെയുണ്ടാകും. ആഴ്ചയിലെ ഷെയേഡ് പോസ്റ്റുകളുടെ ടാബിന് കീഴെ ഒരാഴ്ചയോളം ഈ പോസ്റ്റുണ്ടാകും, മാ‍സത്തിന് വേണ്ടിയുള്ള ടാബിനു കിഴെയായി ഒരു മാസത്തോളവും ഈ പോസ്റ്റുകളുണ്ടാവും )

ഇതിലെ മൂന്ന് വിഭാഗത്തിനും പ്രത്യേകം RSS ഫീഡുകൾ ലഭ്യമാണ്. ഓരോ ടാബിന്റേയും വലതുഭാഗത്ത് മുകളിലായി കൊടുത്തിരിക്കുന്ന ബട്ടണിൽ അമർത്തിയാൽ അതാതു വിഭാഗത്തിലെ പോസ്റ്റുകൾ ഫീഡിലേക്ക് പോകാവുന്നതാണ്.

എങ്ങനെ റീഡർ ലിസ്റ്റുകൾ ക്രിയേറ്റ് ചെയ്യാം.

ഫീഡ് എന്താണെന്നും അവയുടെ ഉപയോഗമെന്താണെന്നും വളരെ വിശദമായി തന്നെ ആദ്യാക്ഷരി ബ്ലോഗിലെ ഈ പോസ്റ്റിൽ നൽകിയിട്ടുണ്ട്, അതു വായിച്ച് മനസ്സിലാക്കാൻ പറ്റാത്തവരുണ്ടങ്കിൽ അവർക്കായി ഒരു കുറിപ്പ്,

ആദ്യമായി ഗുഗിൾ നൽകുന്ന സൌകര്യമായ റീഡറിൽ നിങ്ങളൂടെ ഗൂഗിൾ അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.




ലോഗിൻ ചെയ്ത് കഴിഞ്ഞാൽ റീഡറിന്റെ ഇടത് വശത്തായി Add Subcription എന്നൊരു ബട്ടൺ കാണുവാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഒരു ടെക്സ്റ്റ് ഏരിയ തുറന്ന് വരികയും തുടർന്ന് അവിടെ നിങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗുകളുടെയൊ സൈറ്റുകളുടേയൊ യൂ ആർ എൽ നൽകുക.



ശേഷം ഇടത് വശത്തായി കാണുന്ന ആൾ ഐറ്റംസ് (All Items) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ആഡ് ചെയ്ത ബ്ലോഗുകളുടെയോ സൈറ്റുകളുടെയൊ ഫീഡൂകൾ വലതു വശത്തായി കാണാൻ കഴിയും. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ റീഡർ ലിസ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു.


ഇനി നിങ്ങളുടെ റീഡർ ലിസ്റ്റിൽ നിന്നും ഇഷ്ടപെട്ട ബ്ലോഗ് പോസ്റ്റുകൾ മറ്റുള്ളവർക്കായി ഷെയർ ചെയ്യണമെങ്കിൽ ഇടത് വശത്തായി കാണുന്ന Your Stuffs എന്ന ഐക്കണിനു കീഴെയായി Shared Items എന്ന മറ്റൊരു ബട്ടൺ കാണാൻ കഴിയും, ഇവിടെ ക്ലിക്ക് ചെയ്താൽ വലതു വശത്തായി ഷെയറിംഗ് സെറ്റിംഗ്സ് (sharing Settings) എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും, ഇവിടെ ക്ലിക്ക് ചെയ്താൽ മറ്റൊരു പേജ് തുറന്ന് വരികയും ഇവിടെ നിങ്ങളുടെ ഷെയറിംഗിന്റെ സെറ്റിംഗ്സുകൾ കൊടുക്കാവുന്നതുമാണ്.

മറ്റുള്ളവരെ ഏതൊക്കെ പോസ്റ്റുകളാണ് നമുക്കിഷ്ടപ്പെട്ടത് എന്ന് കാണിക്കുന്നതിനായി ഏറ്റവും മുകൾഭാഗത്തായി കാണുന്ന കോമ്പോ ബോക്സിൽ നിന്നും Public Anyone Can View എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മറ്റുള്ളവർക്ക് നമുക്കിഷ്ടപ്പെട്ട ബ്ലോഗ് പോസ്റ്റുകൾ എതൊക്കെയാണെന്ന് കാണുവാൻ സാധിക്കും.



തുടർന്ന് ഇടത് വശത്തായി കാണുന്ന All Items എന്ന ഓപ്ഷനിൽ ക്ലീക്ക് ചെയ്താൽ വലത് വശത്തായി നമ്മുടെ റീഡർ ലിസ്റ്റുകൾ തുറന്ന് വരികയും ഓരൊ പോസ്റ്റിനും കീഴെയായി ഷെയർ എന്ന മറ്റൊരു ഐക്കൺ കാണുവാനും സാധിക്കും, ഇവിടെ ക്ലിക്ക് ചെയ്താൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്ന പോസ്റ്റുകൾ ഏതൊക്കെയാണെന്ന് അറിയുവാനും അതു വഴി റീഡറിൽ നിന്നോ അതുമല്ലെങ്കിൽ പോസ്റ്റുകളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അവ പബ്ലീഷ് ചെയ്തിരിക്കുന്ന ബ്ലോഗ് പോസ്റ്റുകളിൽ പോയൊ അവ വായിക്കുവാൻ സാധിക്കും. മികച്ച ബ്ലോഗ് പോസ്റ്റുകളോ ആർട്ടിക്കിളുകളൊ ഷെയർ ചെയ്യുന്നത് വഴി നമ്മുടെ സുഹൃത്തുക്കൾക്കും അവ വായിക്കുവാനും ഷെയർ ചെയ്യാനും സാധിക്കും. കൂടുതൽ ആൾക്കാരിലേക്ക് മികച്ച പോസ്റ്റുകൾ എത്തും എന്നതാണ് ഇതിന്റെ ഗുണം, മാത്രമല്ല സെലക്റ്റീവ് ആയിട്ടുള്ള വായനക്കാർ ഏറ്റവും കൂടുതൽ പ്രിഫർ ചെയ്യുന്നതും ഈ വഴിയാണ്. എല്ലാ ബ്ലോഗുകളും ആർട്ടിക്കിളുകളും വായിക്കുന്നതിനു പകരം തങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗുകളൊ സൈറ്റുകളൊ മാത്രം സബ്സ്ക്രൈബ് ചെയ്ത് അവയിൽ വരുന്ന ആർട്ടിക്കിളൂകൾ വായിക്കാൻ ഇത് സഹായിക്കുന്നു.

നിങ്ങളുടെ റീഡർ ലിസ്റ്റുകളെ എങ്ങനെ ജാലകത്തിന്റെ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ ഉൾക്കൊള്ളിക്കാം?

ജാലകത്തിന്റെ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ നിങ്ങൾ പങ്കു വെക്കുന്ന പോസ്റ്റുകളും ആർട്ടിക്കിളുകളും ഉൾക്കൊള്ളിക്കുവാനായി ആദ്യം നിങ്ങളുടെ റീഡർ ലിസ്റ്റിന്റെ ആറ്റം ഫീഡ് യു ആർ എൽ എടുക്കേണതുണ്ട്.


ഇതെടുക്കുന്നതിനായി നേരത്തെ പറഞ്ഞത് പോലെ sharing settingsൽ പോവുക, ആ പേജിന്റെ ഏറ്റവും താഴെയായി നിങ്ങളുടെ കസ്റ്റം യു ആർ എലുകൾ കാണുവാൻ സാധിക്കും. അതിൽ കാണുന്ന എതെങ്കിലുമൊരു ഓപ്ഷൻ സെലക്റ്റ് ചെയ്തതിന് ശേഷം ആ യു ആർ എൽ ( ഉദാഹരണത്തിന് സൈബർ ജാലകം എന്ന യൂസറുടെ കസ്റ്റം യു ആർ എൽ http://www.google.com/reader/shared/cyberjalakam എന്നൊ അല്ലെങ്കിൽ http://www.google.com/reader/shared/09381433576238547955 എന്നോ ആയിരിക്കും)



നിങ്ങളുടെ ബ്രൌസർ തുറന്നതിനു ശേഷം കോപ്പി ചെയ്തെടുത്ത യൂ ആർ എൽ അഡ്രസ് ബാറിൽ കൊടുത്ത് എന്റർ ബട്ടൺ അമർത്തിയാൽ നിങ്ങൾ ഷെയർ ചെയ്തിട്ടുള്ള പോസ്റ്റുകളെല്ലാം തന്നെ കാണുവാൻ സാധിക്കും.

അതേ പേജിന്റെ വലത് വശത്തായി നിങ്ങളുടെ യൂസർ നെയിമിനു കീഴെയായി ആറ്റം ഫീഡ് (Atom Feed) എന്നൊരു ലിങ്ക് കാണുവാൻ സാധിക്കും, അതിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു പേജിലേക്ക് റീഡയറക്റ്റ് ചെയ്ത് പോവുകയും ചെയ്യും.
റീഡറീന്റെ ആറ്റം ഫീഡ് യു ആർ എൽ കോപ്പി ചെയ്ത് ജാലകം അഗ്രിഗേറ്ററിന്റെ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ നൽകുന്നതോട് കൂടീ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ നിങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ കൂടി ഉൾക്കൊള്ളിക്കുവാൻ കഴിയും. അതുമല്ലെങ്കിൽ ആറ്റം ഫീഡിൽ റൈറ്റ് ക്ലിക്ക് ചെയ്ത് അതിൽ നിന്നും കോപ്പി ലിങ്ക് ലൊക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആറ്റം ഫീഡ് യൂ ആർ എൽ എടുത്ത് മറ്റൊരു പേജിൽ കൊടുത്താലും ഫീഡിന്റെ എക്സ് എം എൽ (XML) പേജ് ഓപ്പൺ ചെയ്ത് വരും.

പുതിയ അഗ്രിഗേറ്റർ ബീറ്റാ സ്റ്റേജിലായതിനാൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,

സൈബർ ജാലകം ടീമിനു വേണ്ടി

Sunday, November 15, 2009

2012

സുനാമി നേരിട്ട് അനുഭവിക്കണമെന്നുണ്ടൊ? അഗ്നിമഴ ചൊരിയുന്നതും ഭൂകമ്പമുണ്ടായി ഭുമി രണ്ടായി പിളർന്ന് അകക്കാമ്പിലുള്ള ലാവ പുറത്തേക്കൊഴുകി നഗരങ്ങളെയും ഗ്രാമങ്ങളെയും ഭൂമിയെത്തന്നെയും ഒന്നടങ്കം നശിപ്പിക്കുന്നതും കാണണമെന്നുണ്ടോ? സെമിറ്റിക് മതപുസ്തകങ്ങളിൽ വിവരിച്ചിരിക്കുന്ന നോഹയുടെ കാലഘട്ടത്തിലെ വൻപ്രളയം കാണണമെന്നുണ്ടോ ? പ്രേക്ഷകർക്കായി അത്തരമൊരു ദൃശ്യാനുഭവം നൽകുന്ന സിനിമയാണ് ഇന്നലെ ലോകമെമ്പാടൂമായി റിലീസ് ചെയ്ത 2012.

ഗോഡ്സില്ല, ഇൻഡിപെന്റൻസ് ഡേ, 10000 ബി സി, ദ ഡേ ആഫ്റ്റർ ടുമാറൊ എന്നീ വമ്പൻ സിനിമകളുടെ നിർമ്മാതാവായ റോളണ്ട് എമറിച്ചാണ് 2012 ന്റെ സംവിധായകൻ. ദ ഡേ ആഫ്റ്റർ ടുമാറൊ, ദി എർത്ത് സ്റ്റുഡ് സ്റ്റിൽ, നോയിംഗ് തുടങ്ങിയ സിനിമകളുടെ ഗണത്തിൽ പെടുത്താം 2012 എന്ന ഈ ചിത്രത്തെ, എന്നാൽ ഈ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ അതിനേക്കാൾ വലിയ ഒരു ദൃശ്യാനുഭവമാണ് 2012 പ്രേക്ഷകനു നൽകുന്നത്. ജോൺ കുസാക്ക്, അമന്റാ പീറ്റ്, ഡാനി ഗ്ലോവർ തുടങ്ങിയ താരങ്ങളാണ് 2012 ൽ അഭിനയിക്കുന്നത്.

മായൻ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് 2012 നിർമ്മിച്ചിരിക്കുന്നത്. മായൻ കലണ്ടർ പ്രകാരം 2012 ഡിസംബർ ഡിസംബറോട് കൂടി ലോകം അവസാനിക്കുമത്രെ.! മാത്രമല്ല സാംഖ്യാ‍ ജോതിഷമനുസരിച്ചും 2012 ലോകാ‍വസാനമാണ് എന്ന് അവകാശപ്പെടുന്നു. ഇതിനിടയിൽ കൂടി 2012 എന്ന ഈ സിനിമയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മൂന്നോ നാലോ സിനിമകളാണ് പുറത്തിറങ്ങിയത്. 2012 ഡൂംസ്ഡേ, 2012 സൂപ്പർ നോവ, 2012 നോസ്ട്രഡാമസ്, 2022 എന്നിങ്ങനെ സിനിമകളിറങ്ങി. ഇതിൽ രണ്ട് സിനിമകൾ റോളണ്ട് എമറിച്ചിന്റെയാണെന്ന് കരുതി എന്റെ ബാൻഡ് വിഡ്തും സമയവും കളഞ്ഞ് ഡൌൺലോഡിയത് മിച്ചം. 2012ൽ ലോകമവസാനമാണെന്ന തരത്തിലുള്ള ഹോക്സ് മെയിലുകളും ഈ സിനിമയോടനുബന്ധിച്ച് ഇന്റർനെറ്റിലൂടെ കറങ്ങിനടക്കുന്നുണ്ട്. അതെല്ലാം സിനിമയുടെ വിജയം ഉറപ്പാക്കാനുള്ള തന്ത്രമായാണ് കണക്ക് കൂട്ടൂന്നത്.


എന്നാൽ സംഗതി എന്ത് തന്നെയായാലും ലോക സിനിമാ ചരിത്രത്തിൽ ഇതുവരെയുള്ള എല്ലാ ഡിസാസ്റ്റർ സിനിമകളെയും കടത്തിവെട്ടിയിരിക്കുന്നു റോളണ്ട് എമറിച്ചിന്റെ ഈ വൻ‌കിട പ്രോജക്റ്റ്. ഇതുവരെയുള്ള എല്ലാ ഇനിഷ്യൽ കളക്ഷനുകളെയും 2012 കടത്തിവെട്ടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദൃശ്യാനുഭവങ്ങളാൽ സമ്പന്നമാണ് 2012. സിനിമയുടെ ഒരു ഘട്ടത്തിലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല ഈ സിനിമ, ആദ്യ രംഗം മുതൽ അവസാന രംഗം വരെയും ശ്വാസമടക്കിപിടിച്ച് മാത്രം കാണാൻ കഴിയുന്ന ഒന്ന്. ഓരൊ സ്പെഷൽ എഫക്റ്റുകൾ കഴിയുമ്പോഴും അടുത്തതെന്തായിരിക്കുമെന്നു ആകാംക്ഷയോടെ കാത്തിരിക്കാനായി പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട് ഈ സിനിമ. ഓരൊ രംഗത്തിലും സസ്പെൻസ് സൂക്ഷിക്കുവാൻ സിനിമക്ക് കഴിയുന്നുണ്ട്.

സിനിമ ആരംഭീക്കുന്നത് 2009 ൽ ഇൻഡ്യയിലെ ഒരു തെരുവിൽ കൂടീ അഡ്രിയാൻ ഹെം‌സ്‌ലി എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ തന്റെ ഇൻഡ്യാക്കാരനായ സുഹൃത്തിനെ സന്ദർശിക്കാൻ പോകുന്നത് കാണിച്ച് കൊണ്ടാണ് . സൂര്യന്റെ ഉപരിതലത്തിനുള്ളീൽ വലിയൊരു സ്ഫോടനം നടന്നതായും തുടർന്ന് ഭൂമിയുടെ ടെമ്പറേച്ചർ കൂടൂന്നതും അതിനെ തുടർന്ന് ഭൂമിയിൽ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് 2012 ൽ അവതരിപ്പിച്ചിരിക്കുന്നത്. ദുരന്തങ്ങൾ തുടങ്ങുന്നത് എല്ലാ ഹോളിവുഡ് സിനിമകളേയും പോലെ സ്വാഭാവികമായും അമേരിക്കയിൽ നിന്നു തന്നെ. കാലിഫോർണീയ നഗരത്തിലെ ഭൂമി രണ്ടായി പിളർന്ന് മാറുന്നത് മുതൽ തുടങ്ങുന്ന സ്പെഷ്യൽ എഫക്റ്റുകൾ സിനിമയുടെ അവസാന രംഗം വരെ തുടരുന്നു. ഭൂമി ഇളകി മറിഞ്ഞ് വലിയ ഗർത്തങ്ങൾ സൃഷ്ടിക്കുന്നതും അതിനിടയിൽ കൂടി ലിമുസിനിൽ ജോൺ കുസാക്ക് പോകുന്നതുമായ രംഗങ്ങളും അതിന്റെ തുടർച്ചയായി തകർന്നു വീഴുന്ന ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ കൂടീ ഒരു ചെറീയ പ്ലെയിനിൽ ജോൺ കുസാക്കും സംഘവും പോകുന്നതുമൊക്കെ വളരെ തന്മയത്വത്തോടെ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അവിടം മുതൽ തുടങ്ങുന്നു സ്പെഷ്യൽ എഫക്റ്റുകളൂടെ ഘോഷയാത്ര. തുടർന്ന് ടിബറ്റിലൊരിടത്ത് വൻ‌കിട രാജ്യങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ഷിപ്പിനകത്ത് (നോഹയുടെ പെട്ടകത്തെ ഓർമ്മിപ്പിക്കുന്നുണ്ട് രാഷ്ട്രങ്ങൾ ഒത്ത് ചേർന്ന് നിർമ്മിക്കുന്ന ഷിപ്പുകളെ) ജോൺ കുസാക്കും സംഘവും പ്രവേശിക്കുന്നത് വരെയുള്ള ഓരൊ സീനുകളും പെർഫെക്റ്റായി തന്നെ റോളണ്ട് എമറിച്ച് ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ ഇവിടം കൊണ്ട് 2012 തീരുന്നില്ല. നീണ്ട 27 ദിവസത്തെ യാത്രക്ക് ശേഷം ഷിപ്പുകൾക്കുള്ളീലെ ഓരൊ ജാലകവും തുറന്ന് കൊടുക്കുകയും ചെയ്യുന്നത് വരെ സസ്പെൻസ് സൂക്ഷിച്ചിരിക്കുന്നു.

സുനാമിത്തിരമാലകളൂം അഗ്നിപർവ്വത സ്ഫോടനങ്ങളും, ഭൂമി പിളർന്ന് മാറൂന്നതും, ക്യാപിറ്റോൾ മന്ദിരമടക്കമുള്ള ബഹുനില കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും, മഞ്ഞുമലകളെയടക്കം തിരമാലകൾ വിഴുങ്ങുന്നതുമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോൾ ഒരുവേള ഇതെല്ലാം സത്യമാണെന്ന് തന്നെ വിശ്വസിക്കും, തീയേറ്ററിൽ നിന്നിറങ്ങുന്നത് വരെ. അത് കൊണ്ട് തന്നെ 2012 ആരെങ്കിലും കാണുന്നുണ്ടങ്കിൽ ഡൌൺലോഡ് ചെയ്ത് കാണാതെ തീയേറ്ററിൽ പോയി തന്നെ കാണുക.എന്നാൽ മാത്രമെ ഈ സിനിമ യഥാർത്ഥത്തിൽ ആസ്വദിക്കാൻ കഴിയുള്ളൂ. ബോളിവുഡ്,കോളിവുഡ്, മോളിവുഡ് സിനിമാക്കാർ 2012 കാണുന്നത് നന്നായിരിക്കും. ഇങ്ങനെയാണു സ്പെഷൽ എഫക്റ്റുകളെടുക്കേണ്ടതെന്ന് മനസ്സിലാക്കാനെങ്കിലും ഇതവരെ സഹായിക്കും. എത്ര ബില്യൺ ഡോളർ കൊടുത്താലും നമ്മുടെ സിനിമാക്കാർക്ക് പട്ടിക്ക് പൊതിയാത്തേങ്ങ കിട്ടിയത് പോലെ തന്നെ..! വീരവാദങ്ങളടിക്കുന്ന സമയത്ത് ഇത്തരം സിനിമകളൊക്കെ കണ്ടാൽ സ്പെഷൽ എഫക്റ്റുകളെന്നാൽ ഇത് പോലെയൊക്കെയാണന്ന് മനസ്സിലാക്കാനെങ്കിലും സാധിക്കും..

Sunday, October 18, 2009

പഴശ്ശിരാജയും എം ടിയുടെ അവകാശവാദങ്ങളും

ഒരു സിനിമയുടെ നിലവാരം ആരാണ് അളക്കേണ്ടത് എന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ കഴിയാത്ത ഒന്നാണ്. തിർച്ചയായും സിനിമ കാണുന്ന ഒരാൾക്ക് അതിൽ വളരെ നല്ല ഒരു പങ്കുണ്ട്. . ഒരു പ്രത്യേക തീമിൽ തന്നെ കിടന്ന് വട്ടം കറങ്ങുന്ന സിനിമകളല്ലാതെ മറ്റൊന്നും തന്നെ മലയാളത്തിലൊ തമിഴിലൊ ഹിന്ദിയിലൊ ഇറങ്ങുന്നില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അറ്റ്‌ലീസ് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. നായകനും നായികയും അവരുടെ പ്രേമ രംഗങ്ങളും, പാട്ടൂകളും, കുറച്ച് വളിച്ച തമാശകളും, അത്യാവശ്യം മസാലയും മിക്സ് ചെയ്തിറങ്ങുന്ന സിനിമകളാണ് ഈ മൂന്ന് ഭാഷകളെ സംബന്ധിച്ചിടത്തോളം സിനിമ എന്ന് പറഞ്ഞാൽ. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി വല്ലപ്പോഴുമെങ്കിലും നല്ല സിനിമകൾ ഇറങ്ങുന്നുവെന്നുള്ളതും സത്യമാണ്. സാധാരണ മലയാളം, ഹിന്ദി, തമിഴ് സിനിമകൾ കഴിവതും കാണാതിരിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്നാലും ഭാഷാ സിനിമകളിലെ വിപ്ലവമെന്നും, കോടികൾ മുടക്കിയതെന്നും, ചരിത്ര സംഭവങ്ങളെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെട്ട് ഇറങ്ങുന്ന സിനിമകൾ കാണാതെ ഇരുന്നിട്ടുമില്ല. മൂന്ന് സിനിമകളാണ് അടുത്ത കാലത്തായി തമിഴിലും മലയാളത്തിലുമായി കണ്ടത്. ഇതിൽ ആദ്യത്തേത് കന്തസ്വാമിയും, രണ്ടാമത്തേത് “ഉന്നെപോലൊരുവനും” മൂന്നാമത്തേത് ഇന്നലെ കണ്ട “പഴശ്ശിരാജ” സിനിമയുമാണ്. കോടീകൾ മുടക്കിയ സാങ്കേതിക മികവിലേറിയ സിനിമയെന്നൊക്കെ അവകാശപ്പെട്ടിറങ്ങിയ “കന്തസ്വാമി” കണ്ടിറങ്ങിയ എനിക്ക് നിരാശയല്ലാതെ വേറൊന്നുമായിരുന്നില്ല ഫലം. ഈ സിനിമയിൽ എന്താണ് സാങ്കേതിക മികവെന്നും, ഇതിന്റെ പ്രത്യേകത എന്താണെന്നും എനിക്ക് മനസ്സിലായില്ല. ഒരു സാധാരണ തമിഴ് മസാല സിനിമ എന്നതിലുപരി യാതൊന്നും അതിൽ കണ്ടതുമില്ല. എന്നാൽ “ഉന്നെപോലൊരുവൻ” എന്ന സിനിമ വളരെ വ്യത്യസ്തമായ ഒന്നായി തോന്നി. “ എ വെനസ്ഡേ” എന്ന ഹിന്ദി സിനിമയുടെ തമിഴ് റീമേക്കായ ഈ സിനിമ വളരെ മെച്ചപ്പെട്ട ഒന്നായി തന്നെ അനുഭവപ്പെട്ടു. സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം പ്രത്യേകതയുള്ള , നല്ല ഒഴുക്കോടെ സീക്വൻസുകൾ ഒന്നും മുറിയാതെ , മിതത്വമാർന്ന അഭിനയത്തിലൂടെ കമലഹാസനും, മോഹൻലാലും മാത്രമല്ല അതിൽ അഭിനയിച്ച ഓരൊരുത്തരും മികച്ച് നിന്ന ഒരു ചിത്രം. ഈ രണ്ട് ചിത്രങ്ങളും കാണാൻ പോയ എനിക്കുണ്ടായ അനുഭവം, കന്തസ്വാമിക്ക് അനുഭവപ്പെട്ട തിരക്കും, “ഉന്നൈപോലൊരുവൻ” എന്ന സിനിമക്ക് അനുഭവപ്പെട്ട തിരക്കില്ലായ്മയായിരുന്നു. വെറും 50 ൽ താഴെ ആൾക്കാർ മാത്രമായിരുന്നു ആദ്യത്തെ ദിവസം മാറ്റിനിക്ക് തീയേറ്ററിലുണ്ടായിരുന്നത്. ഇതിനു മുൻപ് ഇങ്ങനെയൊരു അനുഭവമുണ്ടായത് “പാസഞ്ചർ” എന്ന സിനിമയായിരുന്നു. വളരെ ശുഷ്ക്കമായ പ്രേക്ഷകരായിരുന്നു “പാസഞ്ചറിനു” തീയേറ്ററിലുണ്ടായിരുന്നത്. എന്നാൽ ക്രമേണ സിനിമ ഹിറ്റ് ആയി എന്നത് മറ്റൊരു വസ്തുത. പറഞ്ഞ് വന്നത് ഞാനടക്കമുള്ള പ്രേക്ഷകരുടെ ആസ്വാദന നിലവാരമാണ്.


കൊട്ടിഘോഷിക്കപ്പെട്ട് ഇറങ്ങുന്ന സിനിമകളിൽ ഒന്നും തന്നെയുണ്ടായിരിക്കണമെന്നു നിർബന്ധമില്ല എന്ന് ബോധ്യപ്പെടുത്തിയ മറ്റൊരു സിനിമയായിരുന്നു “പഴശ്ശിരാജ”. എം ടീ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്തു മലയാളത്തിലെ നല്ലൊരു താരനിരയെ അണിനിരത്തി ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ സിനിമ കാണാൻ പോയത് വളരെയധികം പ്രതീക്ഷയോടെയായിരുന്നു. മാത്രമല്ല അണിയറ പ്രവർത്തകരുടെയെല്ലാം അവകാശ വാദം തന്നെ ലോകസിനിമയുടെ നിലവാരത്തോട് ചേർന്ന് നിൽകുന്ന ഒരു ചരിത്ര സംഭവമാണ് പഴശ്ശീരാജയെന്നായിരുന്നു. ബെൻഹറിനോടു കിടപിടിക്കുന്ന ഒന്നാണ് പഴശ്ശിരാജയെന്നായിരുന്നു എം ടിയുടെ തന്നെ വാദം. മാത്രമല്ല ഓസ്ക്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയുടെ ആദ്യ മലയാളം സിനിമ എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു. സ്വാഭാവികമായും അവകാശവാദങ്ങളിൽ കഴമ്പുണ്ടാകുമെന്ന് തന്നെ കരുതി. മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം നീണ്ട രണ്ട് വർഷത്തോളം സമയമെടുത്ത് കോടികൾ മുടക്കി നിർമ്മിച്ച സിനിമ സ്വാഭാവികമായും വളരെ നല്ല ഒരു സിനിമയാണെന്ന് എന്നെപ്പോലെയൊരു പ്രേക്ഷകൻ കരുതിപോയാൽ അതിൽ തെറ്റില്ല തന്നെ. മാത്രമല്ല ആദ്യ ദിവസം സിനിമ കണ്ടിറങ്ങിയവരുടെ റിവ്യു വായിച്ചപ്പോൾ ഇതൊരു മികച്ച സിനിമയാണെന്ന് ഏതാണ്ടുറപ്പിക്കുക കൂടെ ചെയ്തു.

തീയേറ്ററിൽ കാലെടുത്ത് കുത്താൻ പറ്റാത്തത്ര തിരക്കായിരുന്നു. പിന്നെയെങ്ങാൻ കാണമെന്ന് കരുതി തിരികെയിറങ്ങാൻ നേരത്ത് ഒരാളുടെ കയ്യിൽ ടിക്കറ്റുണ്ടന്ന് പറഞ്ഞപ്പൊ രണ്ടും കല്പിച്ച് അയാളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി തീയേറ്ററിൽ കയറി. ജീവിതത്തിൽ ആദ്യമായി ബ്ലാക്കിൽ ടിക്കറ്റെടുത്ത് കണ്ട ഒരു സിനിമ ഇത് മാത്രമാണ്. തീയേറ്ററിനുള്ളീൽ മമ്മൂട്ടീ ആരാധകരുടെ വൻ ആരവം. ലൈറ്റണഞ്ഞു , മോഹൻലാലിനെ ഇൻ‌ട്രൊഡക്ഷനോടെ സിനിമ ആരംഭിച്ചു. പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പതാക പാറിക്കളിക്കുന്നു.

സിനിമയുടെ ആദ്യപകുതിയെക്കുറീച്ച് ഒറ്റവാക്കിൽ ഉത്തരം പറയാം. നല്ലൊരു നാടകം കണ്ട പ്രതീതി. നല്ല വൃത്തിയായി സ്റ്റേജിൽ സെറ്റിട്ട മാതിരിയുണ്ട്. ഇന്റർവെല്ലിനു ശേഷം മാത്രമാണ് ഇതൊരു സിനിമയാണെന്ന് തോന്നിക്കുന്ന എന്തെങ്കിലും തന്നെയുണ്ടായിരുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. ഇതാണൊ ലോകസിനിമയെന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിച്ചത്?

അഭിനയമികവെന്ന് പറയാനായി എടുത്ത് പറയത്തക്ക യാതൊന്നും കണ്ടില്ല ഈ സിനിമയിൽ. ബ്രീട്ടീഷുകാരായി അഭിനയിച്ചത് ഇംഗ്ലിഷ് സിനിമകളിൽ എക്സ്ട്രാ നടന്മാരായി അഭിനയിക്കുന്ന ആൾക്കാരാണെന്ന് തോന്നുന്നു. അവരിലെ എക്സ്ട്രാ നടന്മാർ ഇതിലും നന്നായി അഭിനയിക്കും. അല്പമെങ്കിലും മികച്ച അഭിനയമെന്ന് പറയാവുന്നത് ശരത്കുമാറിന്റെയും ,മനോജ് കെ ജയന്റെയും പ്രകടനങ്ങൾ മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാം തഥൈവ. ഒന്ന് കൂടി പറയാതിരിക്കാൻ വയ്യ, മാക്കമായി അഭിനയിച്ച കൊച്ചിന്റെ അഭിനയം കണ്ടാൽ എഴുന്നേറ്റ് നിന്ന് കൂവാൻ തോന്നും, ഇമ്മാതിരിയുള്ള കെട്ടു കാഴ്ചകളെ എന്തിനാണാവൊ ?

ഒളിപ്പോരായിരുന്നു പഴശ്ശിയുടെ യുദ്ധതന്ത്രമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ സിനിമ കണ്ടപ്പോൾ ആ ധാരണ മാറികിട്ടി. ഒളിപ്പോരായിരുന്നില്ല പകരം കൂട്ടത്തല്ലിൽ സ്പെഷലൈസ് ചെയ്തതായിരുന്നു പഴശ്ശിയെന്ന് മനസ്സിലായി. നല്ല വൃത്തിയായി തല്ല് കൂടുന്നുണ്ട്. മാത്രമല്ല നല്ല കുറച്ച് ട്രപ്പിസ് കളികൾ മനോജ് കെ ജയനും മമ്മൂട്ടീയുമൊക്കെ ഇടക്ക് ചെയ്യുന്നുണ്ട്. ഇവർക്ക് സർക്കസിലായിരുന്നു ഭാവി. എന്തിനു വെറുതെ എന്നെ പോലുള്ള പ്രേക്ഷകന്റെ ക്ഷമ കെടുത്തണം. കാശ് കൊടുത്ത് സിനിമ കാണുന്നതും പോര പ്രേക്ഷകന്റെ ക്ഷമയെയും പരീക്ഷിച്ചെ വിടു എന്നായിരുന്നൊ അണിയറപ്രവർത്തകരുടെ വാശി?

പഴശ്ശീ ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിൽ തോൽകുമെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നൊ അതോ ബ്രിട്ടീഷുകാർ വെടിവെച്ച് കൊല്ലുകയായിരുന്നൊ ചെയ്തത്? എം ടിയുടെ ഈ ലോകോത്തര സിനിമയിൽ കാണിക്കുന്നത് ബ്രിട്ടീഷുകാർ വെടിവെച്ച് കൊല്ലുന്നതായിട്ടാണ്. എതാണ് ശരി?

ഹരി എഴുതിയത് പോലെ ഏതെങ്കിലുമൊരു ഇംഗ്ലീഷ് സിനിമ കണ്ടവർ ഒരിക്കലും ഇതൊരു ലോക സിനിമയാണെന്ന് അവകാശപ്പെടില്ല, ഇതിൽ സാങ്കേതികമായി മികച്ച് യാതൊന്നും കണ്ടില്ല. റസൂൽ പൂക്കുട്ടി കൈ വച്ച യുദ്ധരംഗങ്ങളിലെ അമ്പുകളും മറ്റും പോകുന്നതും, മഴപെയ്യുന്നതും ഇടിവെട്ടൂന്നതുമായ ശബ്ദങ്ങളുമൊഴിച്ചാൽ യാതൊരു പ്രത്യേകതയും സാങ്കേതികമികവിന്റെ അങ്ങേയറ്റമെന്നൊക്കെ അണിയറപ്രവർത്തകർ വിശ്വസിപ്പിച്ച ഈ സിനിമക്കില്ല.

സത്യം പറയാമല്ലൊ സിനിമ കണ്ട് കൊണ്ടിരുന്ന അവസരത്തിൽ ക്ഷമനശിച്ച് തീയേറ്ററിൽ നിന്ന് ഇറങ്ങിപോയാലൊ എന്ന് വരെ പലപ്പോഴും ആലോചിച്ചു, അപ്പോഴെല്ലാം ബ്ലാക്കിൽ ടിക്കറ്റെടുത്ത ഓർമ്മകൾ ഓടിവന്നതിനാലും സിനിമയെന്ന് അണിയറപ്രവർത്തകർ പറയുന്ന ഈ നാടകത്തിന്റെ അവസാനം എന്തായിരിക്കുമെന്നുമുള്ള ആകാംക്ഷ ഇറങ്ങിപോവുന്നതിൽ നിന്നും തടഞ്ഞു. നിരാശ മാത്രമായിരുന്നു ഈ സിനിമ കണ്ടീറങ്ങിയ എനിക്ക് കിട്ടിയത്.:(

ബെൻഹറിനേക്കാളും മികച്ച ചിത്രമെന്നൊക്കെ എം ടി അവകാശപ്പെടുന്നത് ബെൻഹർ കാണാതെയാണെന്ന് സിനിമ കണ്ടതോടെ മനസ്സിലായി. ലോകസിനിമയൂടെ ഏഴയലത്ത് കൊണ്ട് പോകാൻ നിലവാരമില്ലാത്ത ഒരു ശരാശരി മലയാളം സിനിമ മാത്രമാണ് പഴശ്ശീരാജ. എന്തിനു ഇൻഡ്യൻ സിനിമയുടെ പോലും ഭാഗമാവുമോ ഈ സിനിമയെന്ന് കാത്തിരുന്ന് കാണാം. തങ്ങളുടെ സിനിമ ലോകോത്തര നിലവാരമുള്ളതാണെന്ന് അണിയറപ്രവർത്തകർക്ക് വേണമെങ്കിൽ വിശ്വസിക്കാം. പക്ഷെ സിനിമ കണ്ടീറങ്ങുന്ന പ്രേക്ഷകനു അങ്ങനെ തോന്നണമെന്നില്ല. എം ടിയും ഹരിഹരനും മറ്റു അണിയറ പ്രവർത്തകരുമെല്ലാം നല്ല ഹോളീവുഡ് സിനിമകൾ ആദ്യം കാണട്ടെ. യുദ്ധരംഗങ്ങൾ എങ്ങനെയാണെന്നും, സാങ്കേതിക മികവെന്നാൽ കയറിൽ തൂങ്ങിയുള്ള ട്രപ്പീസ് കളിയല്ല എന്ന് മനസ്സിലാക്കാനും ഇതവരെ സഹായിക്കും.

ഇങ്ങനെയാണ് ഒരു സിനിമ ലോകോത്തര നിലവാരത്തിലെടുക്കുന്നത് എന്ന് പറയുന്ന എം ടി പ്രേക്ഷകരുടെ നേരെ കൊഞ്ഞനം കുത്തിക്കാണിക്കുകയാണ് ചെയ്യുന്നത്. എം ടി അങ്ങ് ആദ്യം ബെൻഹർ കാണുക, എന്നിട്ട് ഒന്നു കൂടെ സ്വയം വിലയിരുത്തുക. ഇത് ലോക നിലവാരത്തിലുള്ളതാണൊ അതൊ ഒരു ശരാശരി മലയാളം സിനിമ മാത്രമാണൊ എന്ന്..!

Wednesday, September 23, 2009

ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.

ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും.

വളരെ ലളിതമായി പറയുകയാണങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകൾ ഒരു കോമൺ ആവശ്യത്തിനായി പ്രവർത്തിക്കുമ്പോൾ അതിനെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് എന്ന് വിളിക്കാം. ഈ കമ്പ്യൂട്ടറുകളെല്ലാം സ്ഥിതി ചെയ്യുന്നത് ചിലപ്പോൾ വെബിലായിരിക്കാം അതുമല്ലെങ്കിൽ ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിലായിരിക്കാം. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിൽ ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ചുമതലകൾ വീതിച്ച് നൽകുകയും അവ ഒരു പ്രത്യേക കമ്പ്യൂട്ടറിന്റെ പ്രവർത്തികളൊ അതുമല്ലങ്കിൽ ഒരു പ്രോഗ്രാമിനോ വേണ്ടി പ്രവർത്തിക്കുകയൊ ആയിരിക്കും ചെയ്യുക. നെറ്റ്‌വർക്കിനുള്ളീൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളൂടെ റിസോഴ്സസ്, ഹാർഡ്‌വെയറുകൾ, മെമ്മറി മുതലായവയെല്ലാം തന്നെ മറ്റു കമ്പ്യൂട്ടറുകളുമായി ഷെയർ ചെയ്തിരിക്കും. ഇവയെ ഒരു കൺ‌ട്രോൾ നോഡ് വഴി നിയന്ത്രിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കമ്പ്യൂട്ടറുകളുടെ ശേഷി വളരെയധികം വർദ്ധിക്കുകയും അവ സൂപ്പർ കമ്പ്യൂട്ടറുകളെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടിംഗ് കമ്പ്യൂട്ടിംഗ് ഗ്രിഡ് കമ്പ്യൂട്ടിംഗ് എന്ന മറ്റൊരു പേരിലുമറിയപ്പെടുന്നു.

കൂടൂതൽ വായനക്ക്

Monday, August 31, 2009

മലയാളം വെബ് ലോകത്തിലേക്കൊരു ജാലകം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

സൈബർ ജാലകത്തിൽ നിന്നും നിങ്ങൾക്കായി പുതിയ ഒരു സേവനം നൽകുന്ന സന്തോഷപൂർവ്വം അറിയിക്കുന്നു. . ജാലകം എന്ന് നാമകരണം ചെയ്ത അഗ്രിഗേറ്റർ ആണ് നിങ്ങൾക്കായി സൈബർ ജാലകം ടീം ഓണസമ്മാനമായി ഒരുക്കിയിരിക്കുന്നത്. ബ്ലോഗുകളുടെ അഗ്രിഗേഷൻ കൂടാതെ യുണീക്കോഡ് മലയാളം ഉപയോഗിക്കുന്ന എല്ലാ വെബ് പേജുകളുടെയും ലിസ്റ്റിംഗ് നിങ്ങൾക്കായി ലഭിക്കുന്ന വിധമാണ് സൈബർ ജാലകം വെബ് പോർട്ടലിന്റെ ഭാഗമായുള്ള ഈ അഗ്രിഗേറ്ററിന്റെ ലക്ഷ്യം.



ഓരൊ പത്ത് മിനിട്ടിലും ജാലകത്തിന്റെ ക്രാളർ സോഫ്റ്റ്‌വെയർ ആട്ടൊ റിഫ്രഷ് ആവുകയും ജാ‍ലകത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബ്ലോഗുകളുടെ ഫീഡ് പരിശോധിച്ച് പുതിയ പോസ്റ്റുകൾ അവയിൽ പബ്ലീഷ് ചെയ്തിട്ടുണ്ടങ്കിൽ ആ പോസ്റ്റിനെ അഗ്ഗ്രിഗേറ്റർ പേജിൽ ലിസ്റ്റ് ചെയ്യുന്ന വിധമാണ് ജാലകം രൂപകല്പന ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ ബ്ലോഗിലൊ സൈറ്റിലൊ ഒരു പുതിയ പോസ്റ്റ് പബ്ലീഷ് ചെയ്തു കഴിഞ്ഞാൽ ഏറ്റവും കൂടിയാൽ പത്ത് മിനിട്ടിനുള്ളീൽ ജാലകമെന്ന ഈ അഗ്രിഗേറ്ററിൽ നിങ്ങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്തിരിക്കും.

ജാലകം അഗ്രിഗേറ്ററിന്റെ രജിസ്ട്രേഷൻ പേജിൽ ബ്ലോഗറുടെ പേര് , ബ്ലോഗിന്റെ/സൈറ്റിന്റെ പേര് ബ്ലോഗ്/സൈറ്റ് യു ആർ എൽ, ബ്ലോഗർ പ്രൊഫൈൽ അഡ്രസ്, ഇമെയിൽ അഡ്രസ് എന്നിവക്ക് ശേഷം സെക്യൂരിറ്റി കോഡു നൽകി കഴിഞ്ഞ് “സമർപ്പിക്കുക” എന്ന ബട്ടണിൽ ക്ലീക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെടും. ( ഇതിൽ ഇമെയിൽ അഡ്രസ്, ബ്ലോഗർ പ്രൊഫൈൽ അഡ്രസ് എന്നിവ നിർബന്ധമുള്ള കാര്യങ്ങളല്ല)
ബ്ലോഗ് രജിസ്ട്രേഷൻ പേജ്



ബ്ലോഗ് രജിസ്റ്റർ ചെയ്യുന്ന വിധം



സൈറ്റ് രജിസ്റ്റർ ചെയ്യുന്ന വിധം

ഇനി നിങ്ങളൂടേത് ഒരു വെബ് സൈറ്റ് ആണെങ്കിൽ നിങ്ങളുടെ സൈറ്റിന്റെ ഫീഡ് യു ആർ എൽ കൂടീ രജിസ്ട്രേഷൻ പേജിൽ നൽകുക ( ഉദാഹരണത്തിനു സൈബർ ജാലകം എന്ന പോർട്ടലിന്റെ ഫീഡ് യു ആർ എൽ http://www.cyberjalakam.com/index.php?format=feed&type=rss എന്നാണ്) . ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗ്/സൈറ്റ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെടുകയും പുതിയ പോസ്റ്റുകളിടുന്ന മുറക്ക് അവ ജാലകത്തിൽ ലിസ്റ്റ് ചെയ്ത് വരികയും ചെയ്യും. മാത്രമല്ല രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ ക്രാളർ നിങ്ങളുടെ ഫീഡ് പരിശോധിക്കുകയും ഏറ്റവും അവസാനമായി നിങ്ങൾ പബ്ലീഷ് ചെയ്ത പോസ്റ്റ് തീയതി അടിസ്ഥാനത്തിൽ അഗ്രിഗേറ്ററിൽ കാണിക്കുകയും ചെയ്യും.

കൂടാതെ നിങ്ങളുടെ ബ്ലോഗിൽ നിന്നു തന്നെ ജാലകം റിഫ്രഷ് ചെയ്യുവാനുള്ള സൌകര്യം കൂടി സൈബർ ജാലകം ടീം ഒരുക്കുന്നുണ്ട്. നിങ്ങളുടെ ബ്ലോഗ് രജിസ്റ്റർ ചെയ്ത് “ സമർപ്പിക്കുക” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു വിഡ്ജറ്റ് കോഡ് ലഭിക്കും. ഈ വിഡ്ജറ്റ് കോഡിനെ നിങ്ങളുടെ ബ്ലോഗിലൊ സൈറ്റിലൊ നൽകുക.
വിഡ്ജറ്റ് കോഡ്

ഒരു പോസ്റ്റ് പബ്ലീഷ് ചെയ്തതിനു ശെഷം നിങ്ങളുടെ ബ്ലോഗിൽ നിന്നൊ സൈറ്റിൽ നിന്നൊ തന്നെ ഈ വിഡ്ജറ്റിൽ ക്ലീക്ക് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങൾ പബ്ലിഷ് ചെയ്ത പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും . വിഡ്ജറ്റ് നിങ്ങളുടെ ബ്ലോഗിൽ ആഡ് ചെയ്യാനായി ഡാഷ് ബോർഡിൽ(Dash Board) പോയതിനു ശേഷം ഏതു ബ്ലോഗാണൊ നിങ്ങൾ രജിസ്റ്റർ ചെയ്തതു ആ ബ്ലോഗിന്റെ ലേ ഔട്ടിൽ (Lay Out) പോയതിനു ശേഷം ആഡ് എ ഗാഡ്ജറ്റ് (Add a gadget) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയതിനു ശേഷം പോപ് ചെയ്തു വരുന്ന വിൻഡൊയിൽ നിന്നും ആഡ് എച് റ്റി എം എൽ/ ജാവ കോഡ് (Add HTML/Java Code) എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക, തുടർന്ന് വരുന്ന വിൻഡോയിൽ രജിസ്ട്രേഷൻ സമയത്ത് ലഭിച്ച വിഡ്ജറ്റ് കോഡ് നൽകിയതിനു ശേഷം ഒകെ കൊടുത്ത് ക്ലോസ് ചെയ്താൽ മതിയാകും.

ജാലകമെന്ന ഈ അഗ്രിഗേറ്ററിനെ ലിസ്റ്റിംഗ് സൌകര്യത്തിനായി കാറ്റഗറിയായി തിരിച്ചിരിക്കുന്നു. 13 കാറ്റഗറിയായിട്ടാണ് ജാലകത്തിനെ തിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ ടാബിൽ എല്ലാ കാറ്റഗറികളിലേയും പോസ്റ്റുകൾ, പബ്ലിഷ് ചെയ്യുന്ന മുറക്ക് പുതിയ പോസ്റ്റുകൾ മുകളിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു. വാർത്ത, കഥ,കവിത, ചിത്രങ്ങൾ, ലേഖനം, നർമ്മം, രാഷ്ട്രീയം, പ്രതികരണം, സിനിമ, സാങ്കേതികം,പലവക, മറ്റുള്ളവ എന്നിവയാണ് കാറ്റഗറികൾ. കാറ്റഗറിവൈസ് ആയി നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകൾ/ സൈറ്റ് ഫീഡുകൾ ലഭിക്കുവാനായി ചെയ്യേണ്ടത് ഏതു വിഭാഗത്തിലാണോ നിങ്ങളുടെ പോസ്റ്റുകൾ ഉൾപ്പെടുന്നത് അതിന്റെ ടാഗുകൾ കൃത്യമായി നൽകുക എന്നുള്ളത് മാത്രമാണ്. ഉദാഹരണത്തിന് ഒരു ഫോട്ടോയാണു നിങ്ങൾ പോസ്റ്റ് ചെയ്യുന്നതെങ്കിൽ പോസ്റ്റിന്റെ ടാഗിൽ, ഫോട്ടൊ എന്നൊ, ചിത്രങ്ങൾ എന്നൊ ഉള്ള ടാഗുകളിൽ എതെങ്കിലുമൊന്ന് നൽകികഴിഞ്ഞാൽ ഫോട്ടൊ എന്നുള്ള കാറ്റഗറിയിലും എല്ലാ പോസ്റ്റുകളുടെ കാറ്റഗറിയിലും നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണാൻ സാധിക്കും. നിങ്ങളുടെ പോസ്റ്റുകൾ നർമ്മമാണെങ്കിൽ നർമ്മം അല്ലെങ്കിൽ ആക്ഷേപഹാസ്യം എന്നിങ്ങനെ ഏതെങ്കിലുമൊരു ടാഗ് പോസ്റ്റിനു നൽകിയാൽ മതിയാകും.

മറ്റുള്ളവ എന്ന കാറ്റഗറിയിൽ ടാഗുകൾ നൽകാത്ത പോസ്റ്റുകളും, അനുഭവങ്ങൾ, സാമൂഹികം, വിജ്ഞാനം, കാർട്ടൂൺ, ആത്മീയം, പുസ്തകം, പാചകം, ഓർമ്മ, അഭിമുഖം ,വിവർത്തനം, സംഗീതം,ആരോഗ്യം, യാത്രാ വിവരണം,വീഡിയോ എന്നീ ടാഗുകളിലുള്ള പോസ്റ്റുകളായിരിക്കും ലിസ്റ്റ് ചെയ്യുക. ഇതിൽ തന്നെ നിങ്ങൾക്ക് അനുഭവങ്ങൾ എന്ന കാറ്റഗറിയിൽ പെട്ട ബ്ലോഗുകൾ മാത്രം കാണണമെങ്കിൽ അവിടെ നൽകിയിരിക്കുന്ന കോമ്പോ ബോക്സിൽ നിന്നും അനുഭവങ്ങൽ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ അനുഭവങ്ങൾ എന്ന ടാഗിൽ നൽകിയിരിക്കുന്ന പോസ്റ്റുകൾ മാത്രം ലിസ്റ്റ് ചെയ്തെടുക്കുവാൻ സാധിക്കും.

ജാലകമെന്ന ഈ അഗ്രിഗേറ്റർ പരീക്ഷണ ഘട്ടത്തിലായതിനാൽ നിങ്ങളൂടെ ഫീഡ് ബാക്കുകൾ ഞങ്ങൾക്ക് വിലപ്പെട്ടതാ‍ണ്. അത് കൊണ്ട് തന്നെ ജാലകം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളുമെല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സൈബർ ജാലകം ടീമിന് വേണ്ടീ
യാരിദ്


Friday, August 21, 2009

ഇമെയിലുകളുടെ ലഘു ചരിത്രവും പ്രവർത്തനവും

ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇമെയിലുകളാണ്. ഒരു പക്ഷെ ഇന്റർനെറ്റിനു ഇത്രയധികം പ്രചാരം ലഭിച്ചതും ഇമെയിലുകളൂടെ ആവിർഭാവത്തോടെയാണെന്നു പറയാം. നെറ്റ്‌വർക്കുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടറൊ മറ്റുപകരണങ്ങളൊ (മൊബൈൽ ഫോൺ പി ഡി എ മുതലായവ) വഴി സന്ദേശങ്ങൾ അയക്കുന്നതിനെയാണ് ഇമെയിലുകൾ എന്നറിയപ്പെടുന്നത്. ഇലക്ട്രോണിക് മെയിലുകൾ എന്നതിന്റെ ചുരുക്കപ്പേരാണ് ഇമെയിൽ

ബി ബി എൻ എന്ന കമ്പനി 1968 ൽ ആർപ്പാനെറ്റുമായുള്ള കരാറിലേർപ്പെടുന്നതോടെയാണ് ഇമെയിലുകൾ പിറവിയെടുക്കുന്നത്. എന്നാൽ അതിനും മുൻപെ തന്നെ മസാച്സെറ്റ്സ് ഇൻസ്റ്റ്യൂട് ഓഫ് ടെക്നോളജിയിൽ 1965 കാലഘത്തിൽ MAILBOX എന്ന ആപ്ലിക്കേഷനുപയോഗിച്ചിരുന്നു. ഇലക്ട്രോണിക് മെയിലുകളുടെ പ്രാഗ് രൂപം എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. ഒരു സാധാരണ ഫയൽ ഡയറക്റ്ററി പോലെയയിരുന്നു മെയിൽ ബോക്സും. ഒരു യൂസർക്കയക്കാനുള്ള സന്ദേശങ്ങൾ ഒരു ടെക്സ്റ്റ് ഫയലായി അതെ കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിൽ സൂക്ഷിച്ച് വെക്കുകയും അത് ലഭിക്കേണ്ട ഉപയോക്താവ് അവിടെ നിന്നും അതു സ്വീകരിക്കുകയുമായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്.
കൂടുതൽ വായനക്ക്:


Wednesday, August 19, 2009

പാസ്‌വേഡുകൾ സുരക്ഷിതമാക്കാനുള്ള വഴികൾ

കമ്പ്യൂട്ടറൊ അനുബന്ധ സേവനങ്ങളൊ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനെ തിരിച്ചറിയുവാനുപയോഗിക്കുന്ന അക്ഷരങ്ങളുടെയൊ അക്കങ്ങളുടെയൊ ഒരു കൂട്ടത്തെയാണു വളരെ ലളിതമായി പറയുകയാണങ്കിൽ പാസ്‌വേഡുകൾ എന്നു പറയുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലെ ചില പ്രത്യേക വെബ് പേജുകളിലേക്കൊ അല്ലെങ്കിൽ ചില ആപ്പ്ലിക്കേഷനുകളിലേക്കൊ പ്രവേശിക്കണമെങ്കിൽ ഉപയോക്താവ് അയാളുടെ ഉപയോക്തൃനാമവും രഹസ്യവാക്കുകളും നൽകേണ്ടത് അത്യാവശ്യമാണ്. ഉപയോക്താവ് നൽകിയിരിക്കുന്ന ഉപയോക്തൃനാമവും രഹസ്യവാക്കും ശരിയാണങ്കിൽ കമ്പ്യൂട്ടർ സിസ്റ്റം അതു നൽകുന്നയാളിനെ വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ മോഡിഫൈ ചെയ്യുന്നതിനും അനുവദിക്കുന്നു.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട പ്രവർത്തികൾക്കും പാസ്‌വേഡുകൾ അത്യാവശ്യമായിരിക്കും. ജോബ് സൈറ്റുകളിൽ സെർച്ച് ചെയ്യുന്നതിനൊ രജിസ്റ്റർ ചെയ്യുന്നതിനൊ, ബാങ്കിംഗ്, ഇമെയിൽ അക്കൌണ്ടുകൾ പരിശോധിക്കുന്നതിനൊ , ഓഫിസുകളിൽ കയറുന്നതിനൊ എല്ലാത്തിനും പാസ്വേഡുകൾ അനുപേക്ഷണീയമാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുക്ഷിക്കുന്നതിനായും അത്തരം വിവരങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കുമായിട്ടാണ് പാസ്‌വേഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
പാസ്‌വേഡുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കായി ഇവിടെ നോക്കു...